Saturday, September 17, 2016
മാധവീലത
Wednesday, December 16, 2015
കാറ്റു പറഞ്ഞവ....
കടലിൻറെ മണമറിഞ്ഞപ്പോൾ
കാറ്റു പറഞ്ഞൊരു കഥയുണ്ട്,
കഥകളുടെ മഞ്ചത്തിലെറി
കഥയില്ലാതയവരുടെ കടങ്കഥകൾ.
നെഞ്ചിലെ ചൂളയിൽ തുഴ-
-യെരിഞ്ഞുപോയവരുടെ
പേക്കിനാക്കളാണിതെല്ലാം...
വരിക നീ ചാരെ..
തെല്ലു ചാഞ്ഞ പച്ച -
-ക്കർക്കിടകതിൻ കീഴെ
പുണർന്നു കിടക്കുന്നു ഞാൻ
നിലാവെളിച്ചം തെറിക്കുന്ന
കാക്ക വിളക്കിൻ കീഴെ
ഓര്മയുടെ രാത്രികളിൽ
നമുക്കന്തിയുറങ്ങാം
മകര മഞ്ഞിലും വൃശ്ചികക്കുളിരിലും
കടലിന്നോരം ചേരാം...
രാത്രിയിലന്ത്യമായി ഞാൻ
ട്രക്കിലുണരുമ്പോൾ
ആവതില്ലല്ലോ പ്രിയനേ ചുടുചോര
മണമണിഞ്ഞക്കെന്നിലെക്കണയുവാൻ
കാരിരുമ്പിൻ കരിമ്പടം
പുതച്ചു ഞാൻ കോലയിലുറങ്ങവേ
നിനക്കാവുമോ രാത്രിയിലെ
നാഥനാവാൻ ഇനിയും....
പാൽമണം പരത്തി അടുക്കള -
ക്കോലായിൽ സ്നേഹമുരുട്ടി തരുന്നമ്മയും
പാടെത്തികിടക്കുമ്പോൾ
നെഞ്ചിലെചൂട്ടിൻ ചൂടിൽ
എന്നെയുറക്കന അച്ഛനുമില്ല
ഇന്നെനിക്...
ഒരു തെറ്റിൽ നിങ്ങളെന്നെ ഇരുട്ടാക്കി
നാളെ നിങ്ങളും നിശ്ചയം.
എന്നിലെക്കണയുക ഇനിയെന്നും
കാറ്റാവുക,എന്നെ കൊല്ലുക.
എന്നെ കൊല്ലുക കൂട്ടരേ
കാറ്റു പറഞ്ഞ കഥയിലെ
കടലാവുകയാണ് ഞാനും
അങ്ങനെ ഒരായിരം
കാറ്റുകൾ കഥകൾ...
Saturday, July 19, 2014
സ്വപ്നങ്ങളെ കെട്ടിപിടിച് കൊണ്ടവൻ
Wednesday, October 16, 2013
നഷ്ടങ്ങളിൽ പ്രണയത്തെ കന്ടെത്തുന്നവ൪ക്ക് വേന്ടി...
പ്രണയാരംഭത്തിലെന്നെയും
ആദൃചുംബനത്തിൽ
നിന്നെയും
എന്നിൽ അണഞ്ഞ
നി൯ ആഴങ്ങളിൽ
നമ്മളെത്തന്നെയും
നഷ്ടപ്പെട്ടു.
തേടുകയാണു നാം...
മരണത്തി൯റ
മാദകത്തിനുമപ്പുറം
കാത്തിരിക്കും
നിശബ്ദതയെ
തേടുകയാണു നാം...
ചുന്ടുകളിൽ എന്നെ
ചേ൪ത്ത് വെച്ച്
ജാലകക്കോണിൽ നിന്ന്
ആകാശത്തെ
അഴിച്ചടുക്കുകയാണു നാം...
നിമിഷങ്ങൾ ഞരന്പുകളിൽ
കൊള്ളിയാനെറിയുന്നു
ചുന്ടിൽ,നിന്നിൽ
എന്നെത്തിരഞ്ഞു കൊന്ട്.
തേടുവതെല്ലാം
നുരകൾ കണക്കെ
പതഞ്ഞു പൊങ്ങവെ
നേടുകയാണു നാം
നമ്മുടെ പ്രണയം...
നുരകളിലിടറുന്ന കണ്ണുകൾ
തമ്മിലിടഞ്ഞ്
മന്ദസ്മിതം പൊഴിക്കവെ
കൂട്ടുവരികയാകുന്നു നീ...
സോപാനശീലുകളി
കത്തുന്ന പ്രഭകൾക്കരികെ
വിരിഞ്ഞ നി൯
കണ്ണുകൾക്കണക്കെ
കത്തുകയാണു നാം
നേടുകയാണു നാം...
സ്വപ്നങ്ങൾ
ശവമന്ചമേറിക്കടന്നു പോകെ
ഉറ്റവ൪ക്കുതി൪ത്ത
കണ്ണീരിൽ ചാലിച്ച്
പ്രണയകാവൃമെഴുതി
ത്തീ൪ത്തവ൪ നാം...
Tuesday, September 17, 2013
എന്റെ പെൺകുട്ടിക്ക്.....
ഇടവപ്പെയ്ത്തിലും
വൃശ്ചിക കുളിരിൽ കുടിലിൽ
കൂട്ടുവന്നതാണു നീ.
അപ്പൂപ്പ൯താടി പെറുക്കി
നടക്കവെ
പറന്നുപോവുന്നു
സ്വപ്നങ്ങളൊക്കയും
പ്രണയമെന്തന്നറിവതില്ല പക്ഷെ
നി൯ പാതയിൽ പൂത്ത
നിശബ്ദത തന്നെയാണെ൯
പ്രണയം.
നിലാവിൽ നിലവിളിക്കുന്ന
നിശബ്ദതയായീടും നീ
ക൪ക്കിടകക്കാ൪ക്കശൃത്തിൽ
എ൯ കവിതകളിൽ
കൊള്ളിയാ൯ മിന്നിച്ചതും
നീയെ...
നീ൪ക്കുമിളിച്ചു നിൽക്കുമീ
ഗോതന്പു പാടങ്ങളും
ഒരു വറ്റ് ചോരക്ക് നിൽക്കും
കിടാങ്ങളും താന്ടി നീ
എപ്പഴാ എ൯ ചാരത്തു ചേരുക
വരിയൊന്നു മുറിയുന്പോൾ
വഴികളും വഴിത്താരയും
പ്രതൃാശയും
ഇടമുറിയാത്ത കാലമതു വരെ,
നിലാവിൽ നാം
നീലിച്ചു വാടാത്ത കാലമതുവരെ
അല്ലെന്കിലാ
പറയാതെ പറഞ്ഞ എ൯ കിനാക്കളും
നി൯ മോഹങ്ങളും നട്ട് വള൪ത്തിയ
ആ അപ്പൂപ്പ൯താടികളിൽ
നമുക്കൊന്നായി
കുഴിവെട്ടി മൂടുമീ കാലമെന്നതുവരെ.
Saturday, June 29, 2013
പറയാ൯ മറന്നുവെച്ച വാക്കുകൾ
പറയാൻ മറന്നു വെച്ച വാക്കുകൾ
നഗരസഭയ്ക്ക് ഇന്നൊരു
ശലൃമായിരിക്കുന്നു.
എവിടെയും കാണാം
അതുങ്ങളെ.
ബസ്റ്റോപ്പിലും,കൃാംപസിലും
ഒരുചാൺകയറിന്
ജീവിതമുപേക്ഷിച്ചവ൯റ
പോക്കറ്റിലും
മരണം തേടിപ്പോയവ൯റ
എസ് എം എസിലും
എന്നു വേന്ട
ഒാരോ റയിൽവേ ട്രാക്കിലും
മറന്നുവെച്ച വാക്കുകൾ
കുമിഞ്ഞു കൂടി
ദുർഗന്ധമുന്ടാക്കുന്നുന്ട്.
പ്രതൃാശയും നിഷേധവും
നിലവിൽ
ഞാനും നീയും
ഒറ്റക്കാണ്
നമുക്കിടയിൽ
മനോഹരമായ
മരുഭൂവുന്ട്.
നമ്മുടെ വഴികൾ
വൃതൃസ്തൃം.
ഞാ൯ മനോഹര
ഈജിപ്ഷൃ൯
സംസ്കാരത്തിലെത്തു൩ോൾ
നീ
മരുപ്പച്ചയിലേക്കാ
നടന്നണഞ്ഞതെന്ന്
ഞാനറിഞ്ഞില്ല
കൂട്ടുകാരാ...


.jpg)